Site icon Malayali Online

ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങിവരുന്ന സുകന്യയെ ആരും പെട്ടന്നു സംശയിക്കില്ല; പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന സാധു പുരുഷന്‍മാരെ വിവാഹം കഴിച്ചു അവരുടെ സ്വര്‍ണവും പണവുമായി മുങ്ങുന്ന സ്ത്രീ ഒടുവില്‍ പോലീസ് വലയിലായി

പുനര്‍വിവാഹത്തിനായി കാത്തിരിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ചതിന് ശേഷം സ്വത്തും ആഭരണങ്ങളുമായി കടന്നു കളയുന്ന സ്ത്രീ പോലീസ് പിടിയിലായി. സുകന്യയെന്ന 54കാരിയാണ് പോലീസ് പിടിയിലായത്. ഇവര്‍ ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിനിയാണ്. വിവാഹിതരായ രണ്ടു പെണ്‍മക്കളുടെ അമ്മയാണ് ഇവര്‍. ഇതിന് മുന്പും ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സ്വകാര്യ കമ്ബനിയില്‍ മാനേജരായി ജോലി നോക്കിയിരുന്ന ആവഡി സ്വദേശി ഗണേഷെന്ന 35 കാരനോടു ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു അടുത്തു താമസ്സിക്കുന്ന പുത്തൂര്‍ സ്വദേശി ശരണ്യ എന്നായിരുന്നു ബ്രോക്കര്‍ മുഖേന പരിചയപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം നടക്കുന്നത്.  നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച മരുമകള്‍ക്കു 25 പവന്‍ സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി നല്കിയത്.

തുടര്‍ന്നു ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു വീടിന്‍റെ ഭരണം തുടങ്ങി. ഗണേഷ്ന്റെ ശമ്ബളം മുഴുവന്‍ നല്‍കണമെന്ന ശരണ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു ദമ്ബതികള്‍ തമ്മില്‍ തെറ്റി. പിന്നീട് ഗണേഷിന്റെ പേരിലുള്ള സ്വത്ത് വേണമെന്ന ആവശ്യവുമായി ശരണ്യ ഇന്ദ്രാണിയുമായി നിരന്തരം വഴക്കുണ്ടാക്കി. ഒടുവില്‍ ശരണ്യയുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ സ്വത്ത് എഴുതി നല്കാന്‍ ഗണേഷ് തയാറായെങ്കിലും ആധാര്‍ കാര്‍ഡ് കൊടുക്കാതെ ശരണ്യ ഇവരെ കബളിപ്പിച്ചു. ശരണ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്ദ്രാണി അവരെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. പിന്നീട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മൂന്നുതവണ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വിവാഹിതരായ രണ്ടു പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യ എന്നാണെന്നും പൊലീസ് കണ്ടെത്തി.

11 വര്‍ഷം മുന്‍പു വീടു വിട്ടു പോയ ഇവര്‍ സേലം സ്വദേശിയെയാണു ആദ്യം വിവാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി കടന്നു കളഞ്ഞ ഇവര്‍ കുറച്ചു നാള്‍ ജോലാര്‍പേട്ടയിലെ റെയില്‍വേ കന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായിരുന്നു. അവിടെ നിന്നും കോവിഡ് കാലത്ത് അമ്മയെ കാണാനായി പോകുന്നുവെന്നു പറഞ്ഞ്  മുങ്ങി, ചെന്നൈയിലെത്തി ഗണേഷിന്റെ വധുവായി. ബ്രോക്കര്‍മാര്‍ മുഖേന പുനര്‍വിവാഹത്തിനു തയ്യാറെടുക്കുന്ന പുരുഷന്‍മാരെ വലയില്‍ വീഴ്ത്തി ആയിരുന്നു ഇവരുടെ തട്ടിപ്പ്. പെണ്ണു കാണുന്നതിന് മുന്നോടി ആയി  ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങി വന്ന സുകന്യയെ എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ചെയ്തു. വിവാഹ സമയത്ത് ലഭിക്കുന്ന സ്വര്‍ണവും പണവും മുന്നില്‍ കണ്ടാണ് ഇവരുടെ തട്ടിപ്പ്.

Exit mobile version