Site icon Malayali Online

ദിവസം 40 മുട്ടയുടെ വെള്ളയും ഒരു കിലോ കോഴി ഇറച്ചിയും ഭക്ഷണം; മിസ്റ്റര്‍ ഏഷ്യയാകാന്‍ തയ്യാറെടുക്കുന്ന അന്‍പത്തിയൊമ്ബതുകാരന്റെ ജീവിതം

മിസ്റ്റര്‍ ഏഷ്യാ പട്ടം രാജ്യത്തേക്ക് കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് 59കാരനായ ബോഡി ബില്‍‌ഡര്‍ എ.സുരേഷ് കുമാര്‍. ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.   2020 - 21 ല്‍ പോണ്ടിച്ചേരിയില്‍ വച്ച് നടന്ന മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് കുമാ‌ര്‍ മാലിദ്വീപില്‍ നടക്കുന്ന മിസ്റ്റര്‍ ഏഷ്യ ചാമ്ബ്യന്‍ഷിപ്പിലാണ് മത്സരിക്കാനൊരുങ്ങുന്നത്. 

1987 ല്‍ കെ.എസ്.ആ‌ര്‍.ടി.സി.യിലെ കണ്ടക്ടറായി ജോലിയില്‍ കയറിയതിന് ശേഷം മിസ്റ്റര്‍ ഇരവിപുരം, മിസ്റ്റര്‍ കൊല്ലം,മിസ്റ്റര്‍ കേരള എന്നീ പട്ടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2020 ല്‍ ഇന്‍സ്പെകടറായിട്ടാണ് വിരമിച്ചതിന്  ശേഷമാണ് അദ്ദേഹം മിസ്റ്റര്‍ ഇന്ത്യയാകുന്നുത്. ഒരു ദിവസം  2 മണിക്കൂര്‍ ആണ് ഇദ്ദേഹം ജിമ്മില്‍ ചിലവഴിക്കുന്നത്. എന്നാല്‍ മത്സരം അടുക്കുന്നതോടെ ദിവസവും 6 മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. ഈ ദിവസ്സങ്ങളില്‍  40 മുട്ടയുടെ വെള്ളയും ഒരു കിലോ  കോഴി ഇറച്ചിയും കഴിക്കും.

ആദ്യ നാളുകളില്‍ കനമുള്ള ഇരുമ്ബ് കമ്ബികള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം വര്‍ക്കൗട്ട് ചെയ്തിരുന്നത്. അന്ന് ഒപ്പം കൂടിയ  സുഹൃത്തുക്കള്‍ പതിയെ അവസാനിപ്പിച്ചെങ്കിലും സുരേഷ് തന്‍റെ ഉദ്യമത്തില്‍ നിന്നും പിന്മാറിയില്ല. 1985 മുതല്‍ 2022 വരെയുള്ള കാലയളവില്‍  ജിമ്മുകളും ഉപകരണങ്ങളും വര്‍ക്കൗട്ട് രീതിയിലുമൊക്കെ വലിയ മാറ്റമാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബോഡി ബില്‍ഡിംഗ് മേഖലയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വലിയ തോതില്‍ വര്‍ദ്ധിച്ചതായും സുരേഷ് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്തു പോലും അദ്ദേഹം  വര്‍ക്കൗട്ടിന് മുടക്കം വരുത്തിയില്ല. ഭാര്യ മിനിയും മക്കളായ അനന്തകൃഷ്ണനും ശ്രുതിയും വലിയ  പിന്തുണയാണ് നല്‍കുന്നതെന്ന് സുരേഷ് പറയുന്നു. മകന്‍  അനന്തകൃഷ്ണന്‍  ദുബായില്‍ ബോഡി ബില്‍‌ഡിംഗ് ട്രെയിനറാണ്. ചിട്ടയായ പരിശീലനവും കൃത്യമായ ആഹാര രീതിയുമാണ് തന്‍റെ ആരോഗ്യ രഹസ്യമെന്ന് സുരേഷ് കുമാര്‍ പറയുന്നു .

Exit mobile version