തലയ്ക്ക് മീതെ കുന്നു കൂടിയ കടം വീട്ടാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചു; കരാര്‍ ഉറപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്ബ് ബാവയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

by Reporter

ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുന്നതിനിടെ എടുത്താല്‍ പൊങ്ങത്ത കടബാധ്യതയും, ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ വീടും സ്ഥലവും വിറ്റു കടം വീട്ടാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍ എഗ്രിമെന്‍റ് എഴുതുന്ന ദിവസം ഒരു കോടി രൂപ ലോട്ടറിയടിച്ചു എന്ന വാര്‍ത്തയാണ് അയാളെ തേടി എത്തുന്നത്. സിനിമകളില്‍ മാത്രം കേട്ടു കേഴ്വി ഉള്ള ഈ കാര്യം സ്വന്തം ജീവിതത്തില്‍ സംഭവിച്ചതിന്‍റെ അമ്ബരപ്പിലാണ് മഞ്ചേശ്വരം പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ മുഹമ്മദ് ബാവ.

ബാവ ഒരു പെയിന്‍റിംഗ് തൊഴിലാളിയാണ്. ഭാര്യയും നാലു പെണ്‍മക്കളും ഒരു മകനുമടങ്ങുന്നതാണ് ഈ 53 കാരന്‍റെ കുടുംബം. രണ്ട് പെണ്‍മക്കള്‍ വിവാഹിതരായി. മറ്റ് രണ്ടുപേര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മാസം മുമ്ബാണു ഒരു ജോലി ലഭിച്ചതിനെത്തുടര്‍ന്നു മകന്‍ ഖത്തറിലേക്കു പോയത്. രണ്ടാമത്തെ മകളുടെ വിവാഹവും വീടിന്റെ പണിയും കൂടി ആയതോടെ വലിയ കടബാധ്യത ഉണ്ടായി. ഇതോടെ വീടു വിറ്റുകടം വീട്ടാന്‍ തീരുമാനിച്ചു.  വാടകയ്ക്ക് താമസിക്കാമെന്നതായിരുന്നു തീരുമാനം. വീട് പണി പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിടുന്നതിന് മുന്പ് 43 ലക്ഷം രൂപയ്ക്കു വീട് വില്‍ക്കാന്‍ വാക്കാല്‍ ധാരണയായി. വീടിന്‍റെ എഗ്രിമെന്‍റ് എഴുതുന്നതിനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി ഞായറാഴ്ച വൈകിട്ടോടെ എത്താമെന്നാണു വീട് വാങ്ങാന്‍ നിശ്ചയിച്ചിരുന്നവര്‍ അറിയിച്ചത്.

ആ ദിവസം രാവിലെ 9.30ന് ഹൊസങ്കടിയിലെ എം.ഗണേശന്‍റെ ‘അമ്മ’ ലോട്ടറി ഏജന്‍സിയില്‍ നിന്ന് കേരള സര്‍ക്കാരിന്‍റെ 50 – 50 ലോട്ടറിയുടെ 50 രൂപ വിലയുള്ള നാലു ടിക്കറ്റുകള്‍ ബാവ എടുത്തിരുന്നു. ഉച്ചക്കു ശേഷം 3.30 നു ഫലം വന്നപ്പോള്‍ എഫ് 537904 എന്ന ടിക്കറ്റ് ബാവയെ കോടീശ്വരനാക്കി മാറ്റി. മണിക്കൂറുകള്‍ക്കുള്ളില്‍ ബാവയുടെ പ്രയാസങ്ങളൊക്കെ അവസാനിച്ചു.  വീട് വില്‍ക്കാനുള്ള തീരുമാനവും അദ്ദേഹം  ഉപേക്ഷിച്ചു. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും 5000 രൂപക്കു മുകളിലുള്ള സമ്മാനം ഇതുവരെ ലഭിച്ചിട്ടില്ല.

തനിക്ക് ലഭിക്കുന്ന തുകയില്‍ 50 ലക്ഷത്തോളം രൂപ കടം വീട്ടാന്‍ തന്നെ വേണം. ബാക്കി തുക കൊണ്ട് ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കണമെന്നാണ്  ബാവയുടെ ആഗ്രഹം.

Leave a Comment