Site icon Malayali Online

എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 30 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു; ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള യുവതിയുടെ മേല്‍ ബാല പീഡനത്തിന് കേസ് എടുത്ത് പോലീസ്

എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 30 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.  സംഭവം നടന്നത് ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള ഗുഡിവാദ എന്ന പ്രദേശത്താണ്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് ഹൈദരാബാദ് ബാലനഗറിൽ ഉള്ള വാടക വീട്ടിൽ നിന്ന് 15 കാരനെയും 30 കാരിയായ യുവതിയെയും പോലീസ് കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് തന്നെ ഇവർ കുട്ടിയെ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തിരുന്നു. പലപ്പോഴായി തന്റെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് ഇവര്‍ കുട്ടിയുമായി  ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നത്. 15 കാരനുമായി ശാരീരിക ബന്ധം തുടർന്നു കൊണ്ടുപോവുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഭർത്താവും രണ്ട് കുട്ടികളുടെ മാതാവുമാണ് ഇവര്‍. തന്റെ കൂട്ടുകാരനെ കാണാൻ പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞാണ് 15 കാരന്‍
വീട്ടില്‍ നിന്നും ഇറങ്ങുന്നത്.  പുറത്തു പോയ കുട്ടി രാത്രി ആയിട്ടും വീട്ടിലേക്ക് തിരികെ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് നിന്നും 30 കാരിയായ യുവതിയെയും കാണാനില്ല എന്ന വിവരം അറിയുന്നത്.  ഇതോടെ സംഭവത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ പോലീസിൽ പരാതി നല്കുക ആയിരുന്നു.

പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറെ നേരത്തെ അന്വേഷണ ഫലമായി യുവതിയെയും കുട്ടിയെയും ഹൈദരാബാദിലുള്ള വാടക വീട്ടിൽ നിന്നും കണ്ടെത്തുക ആയിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിനു മുന്പും പല പ്രാവശ്യം യുവതി കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നതായി പോലീസിനോട് സമ്മതിച്ചു.

Exit mobile version