ഭര്‍ത്താവിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ബീച്ചിലെത്തിയ യുവതിയെ കാണാനില്ല; 60 ലക്ഷം രൂപ മുടക്കി തിരച്ചില്‍; ഒടുവില്‍ യുവതിയെ കാമുകന്‍റെ ഒപ്പം കണ്ടെത്തി

by Reporter

കഴിഞ്ഞദിവസം വിശാഖപട്ടണത്തിൽ നിന്നും കാണാതായ യുവതിയെ ഒടുവില്‍ കാമുകന്‍റെ ഒപ്പം കണ്ടെത്തി. യുവതിയെ കണ്ടെത്തുന്നതിന് 60 ലക്ഷം രൂപയോളം മുടക്കിയാണ്  തിരച്ചിൽ നടത്തിയത്.  ബീച്ചിൽ വിവാഹ വാർഷികം ആഘോഷിക്കാൻ ഭർത്താവിൻറെ ഒപ്പം എത്തിയ സായിപ്രിയ എന്ന യുവതിയെയാണ് കാണാതായത്.  തുടർന്ന് ആന്ധ്ര സർക്കാർ 60 ലക്ഷത്തോളം രൂപ മുടക്കി രണ്ട് ദിവസത്തോളമായി സായിപ്രിയയെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു.

ചേതക് പോലെയുള്ള അധ്യാധുനിക ഹെലികോപ്റ്റർ ഉപയോഗിച്ച് വരെ സായിപ്രിയക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. അതിനിടയാണ് താൻ കാമുകൻറെ ഒപ്പം പോയതാണെന്ന് സായിപ്രിയ മാതാപിതാക്കളെ അറിയിച്ചത്.  ഈ യുവതി എല്ലാവരെയും ഒരേപോലെ വഞ്ചിച്ചു എന്നും സർക്കാരിൻറെ സമയവും അധ്വാനവും പണവും പാഴാക്കിയെന്നുമാണ് ഈ സംഭവത്തില്‍ പോലീസ് പ്രതികരിച്ചത്.

 21 കാരിയായ സായിപ്രിയയെ ശ്രീനിവാസ റാവു വിവാഹം കഴിക്കുന്നത് രണ്ടു വർഷത്തിനു മുൻപാണ്.  പിന്നീട് ഈ ദമ്പതികൾ സഞ്ജീവയ്യ നഗർ കോളനിയിൽ താമസമക്കി. കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് എത്തിയതായിരുന്നു ഇവർ. ബീച്ചിലെ എത്തിയതിന് ശേഷമാണ് സായി  പ്രിയയെ കാണാതാവുന്നത്.  തുടർന്ന് ഭർത്താവ് ശ്രീനിവാസറാവു സായി പല്ലവിയുടെ മാതാപിതാക്കളെയും പോലീസിനെയും വിവരമറിയിച്ചു.

സായിപ്രിയയെ കണ്ടെത്തുന്നതിന് കോസ്റ്റല്‍ ഗാർഡിന് പോലീസ് നിർദ്ദേശം നൽകി. അവരുടെ പക്കൽ ഉണ്ടായിരുന്ന അത്യാധുനിക ചേതക്  ഹെലികോപ്റ്റർ ഉപയോഗിച്ചാണ് കോസ്റ്റ് ഗാർഡ് സായിപ്രിയക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്. എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.  അതിനിടയാണ് സായിപ്രിയ നെല്ലൂർ ജില്ലയിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ഒരു സുഹൃത്ത് വഴിയാണ് സായിപ്രിയ താൻ കാമുകന്റെ ഒപ്പം ആണ് ഉള്ളതെന്ന് മാതാപിതാക്കളെ അറിയിച്ചത്. കാണാതായ അന്നേദിവസം ബീച്ചിൽ എത്തിയ രവി എന്ന ആളിന്റെ ഒപ്പം പോവുകയായിരുന്നു താൻ എന്ന് സായിപ്രിയ പോലീസിനോട് പറഞ്ഞു.

Leave a Comment