അയാളാണ് ഇതിന്റെ എല്ലാം പിന്നില്‍; .പ്രമുഖ  ബോളീവുഡ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി തനുശ്രീ ദത്ത; ഇയാള്‍ ജീവിതത്തിലും വില്ലനോ എന്ന് സോഷ്യല്‍ മീഡിയ

by Reporter

 മീ ടൂ തുറന്നു പറച്ചിലിലൂടെ ചർച്ചകളിൽ ഇടം പിടിച്ച തനുശ്രീ ദത്ത പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.  തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ പൂർണ ഉത്തരവാദി പ്രമുഖ ബോളിവുഡ് നടൻ നാനാ പാടേക്കർ ആയിരിക്കുമെന്ന് നടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  വലിയൊരു വിഭാഗം ബോളിവുഡ് മാഫിയ തന്നെ വല്ലാതെ ഉപദ്രവിക്കുകയും തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി അവര്‍ ആരോപിക്കുന്നു.

ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഒരു ബോളിവുഡ് മാഫിയയാണ്. സുശാന്ത്  സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകാർ തന്നെയാണ് തന്നെയും വേട്ടയാടുന്നതെന്നും നടി പറയുന്നു. നിയമവും നീതിയും പരാജയപ്പെടുന്നിടത്ത് ഈ രാജ്യത്തിലെ ജനങ്ങൾ വിജയിക്കുമെന്നും ഈ നാട്ടിലെ ജനങ്ങളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നും കാണിച്ചാണ് ഇവരുടെ കുറിപ്പ് അവസാനിക്കുന്നത്.

ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ നാനാ പടേക്കർ തന്നോടു അപമര്യാതയായി പെരുമാറിയെന്ന തനുശ്രീയുടെ തുറന്നു പറച്ചിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.   സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച ചിലര്‍ ബോളിവുഡ് മാഫിയയുടെ ഭാഗമാണെന്ന് അവർ ആരോപിച്ചിരുന്നു. തൻറെ സിനിമ കരിയർ എന്നന്നേക്കുമായി അവസാനിപ്പിക്കാനാണ് ഇവരുടെ ഉദ്ദേശം.

താൻ നടത്തിയ തുറന്ന് തുറന്നു പറച്ചിലിൽ പകപോക്കാനായി ഭീഷണിയും വധ ശ്രമങ്ങളും നടന്നുവരുന്നതായും ഇവർ ചൂണ്ടിക്കണിക്കുന്നു. നിരവധി തവണ തനിക്കെതിരെ കൊലപാതക ശ്രമം ഉണ്ടായി. എത്രയും വേഗം അധികൃതർ സഹായിക്കണം.  ആദ്യം സിനിമയിലെ കരിയർ ഇല്ലാതാക്കി, പിന്നീട് ആരോഗ്യം നശിപ്പിക്കാൻ താൻ കുടിക്കുന്ന വെള്ളത്തിൽ മരുന്നുകളും സ്റ്റീറോയിഡുകളും കലര്‍ത്തി. ജീവിക്കാന്‍ മറ്റ് വഴിയൊന്നും ഇല്ലാതെ വന്നതോടെയാണ് താൻ ഉജ്ജയിനിയിലേക്ക് പോയത്. യാത്രാമദ്ധ്യേ തൻറെ വാഹനത്തിൻറെ ബ്രേക്ക് രണ്ട് പ്രാവശ്യം തകരുകയും താൻ അപകടത്തിൽ പെടുകയും ചെയ്തു,  മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 40 ദിവസത്തിന് ശേഷം ജോലിയിൽ തുടരാന്‍ വേണ്ടി വീണ്ടും മുംബൈയിലേക്ക് തിരികെ എത്തിയപ്പോൾ തന്റെ ഫ്ലാറ്റിനു മുന്നിൽ മാലിന്യം കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഏതായാലും ഇതൊന്നും കണ്ട് താൻ ആത്മഹത്യ ചെയ്യുകയോ നാടു വിടുകയോ ചെയ്യില്ലെന്നും കരിയറിൽ കൂടുതലായി ശ്രദ്ധിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും തനുശ്രീ പറഞ്ഞു. തനിക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ ചില രാഷ്ട്രീയ നേതാക്കന്മാരും ഒരു വിഭാഗം ബോളിവുഡ് നടന്മാരും ആണെന്നാണ് നടിയുടെ വാദം.

Leave a Comment