മലയാളി കോറമംഗല സ്റ്റേഷനില്‍ ‘കുട്ടിക്കമ്മീഷണറാ’യി; ഒരു ദിവസത്തെ ‘ഡ്യൂട്ടി’ക്ക് ശേഷം തിരികെ ആശുപത്രിയിലേക്ക്

by Reporter

ഇന്നലത്തെ ദിവസം കോട്ടയം സ്വദേശിയായ മുഹമ്മദ് സല്‍മാന് ഏറെ അവിസ്മരണീയമായിരുന്നു. മെയ്ക്ക് വിഷ് ഫൗണ്ടേഷനും ബംഗളൂരു സിറ്റി പൊലീസും ചേര്‍ന്ന് സംഘടിപ്പിച്ച ‘കമീഷണറായി ഒരുദിനം’ എന്ന പദ്ധതിയുടെ ഭാഗമായി 14കാരനായ സല്‍മാന്‍ ഇന്നലെ ഒരു ദിവസം കോറമംഗല പൊലീസ് സ്റ്റേഷനില്‍ ‘കമീഷണറാ’യി ചുമതലയേറ്റു. യൂണിഫോം ധരിച്ച് രാവിലെ 11ന് പൊലീസ് അകമ്ബടിയോടെ എത്തിയ സല്‍മാനെ മറ്റുള്ളവര്‍ ആദരവോടെ സ്വീകരിച്ചു. രോഗ ബാധിതരായ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് മെയ്ക്ക് വിഷ് ഫൗണ്ടേഷനും ബംഗളൂരു സിറ്റി പൊലീസും ‘കമീഷണറായി ഒരുദിനം’ എന്ന ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കോട്ടയം നാട്ടകം സ്വദേശികളായ മുജീബ്റഹ്മാന്‍-ജാരിമോള്‍ ദമ്ബതികളുടെ ഇളയ മകനാണ് മുഹമ്മദ് സല്‍മാന്‍.  കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒന്നര വയസ്സു മാത്രം പ്രായം ഉള്ളപ്പോള്‍ ആണ് സല്‍മാന് തലാസീമിയ എന്ന രോഗം സ്ഥിരീകരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സയെങ്കിലും കോശം മാറ്റിവെക്കുന്നതിനായി ഇപ്പോള്‍ ബംഗളൂരു ബൊമ്മസാന്ദ്രയിലെ നാരായണ ഹോസ്പിറ്റലിലാണ്. സല്‍മാന്‍റെ പിതാവ് മുജീബ്റഹ്മാന്‍ ആണ് കോശദാതാവ്.

ഫുട്ബാളും സൈക്ലിങ്ങും ഇഷ്ടപ്പെടുന്ന സല്‍മാന്റെ ഏറ്റവും വലിയ സ്വപനമാണ് ഒരു ഐ.പി.എസുകാരനാകണമെന്നത്. സല്‍മാന്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഒരു ദിവസം മെയ്ക്ക് വിഷ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ അവിടെ സന്ദര്‍ശനത്തിനെത്തിയിരുന്നു. സല്‍മാനെ കണ്ടപ്പോള്‍ ജീവിതത്തില്‍ ആരാകാനാണ് ആഗ്രഹമെന്ന് അവര്‍ തിരക്കി. ഐ.പി.എസുകാരനാകണമെന്നായിരുന്നു മറുപടി. എന്നാല്‍ ഒരുദിവസം കമീഷണറായിരിക്കാന്‍ അവസരമൊരുക്കട്ടെയെന്ന് ചോദിച്ചപ്പോള്‍ അതെയെന്ന് മറുപടി പറഞ്ഞു. മറ്റ് പല സമ്മാനങ്ങളും നല്‍കാമെന്ന് പറഞ്ഞെങ്കിലും തനിക്ക് കമീഷണറായാല്‍ മതി എന്നതായിരുന്നു സല്‍മാന്റെ മറുപടി. അങ്ങനെ വളന്റിയര്‍മാര്‍ അവനെ ഒരുദിവസത്തേക്ക് കമീഷണറാക്കാന്‍ തീരുമാനിച്ചു. യൂണിഫോമും മറ്റും അവര്‍തന്നെ തയ്പിച്ച്‌ കൊടുത്തു.

വ്യാഴാഴ്ച രാവിലെ മെയ്ക്ക് വിഷ് ഫൗണ്ടേഷന്‍ ഓഫിസില്‍ കമീഷണറുടെ യൂണിഫോം ധരിച്ച് നിന്ന സല്‍മാനെ പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിതാവ് മുജീബും ഉമ്മ ജാരിമോളും സഹോദരി സുമയ്യയും സല്‍മാന്റെ ഒപ്പം ഉണ്ടായിരുന്നു.

Leave a Comment