തന്‍റെ മുന്നില്‍ വച്ച്‌ സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു,​ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു; ആത്മഹത്യ ചെയ്ത ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്

by Reporter

കൊച്ചി ഇടപ്പള്ളിയിലെ പോണേക്കരയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഹോക്കിതാരം ശ്യാമിലിയുടെ ഡയറി ബന്ധുക്കള്‍ പോലീസ് കൈമാറി. ഈ ഡയറിയില്‍ ഭര്‍ത്താവിനെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.

ശ്യാമിലിയുടെ ഭര്‍ത്താവ് തിരുവല്ല സ്വദേശിയാണ്. മരിക്കുന്നതിന് മുന്പ് ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ശ്യാമിലി തന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിരിക്കുന്നത്. 26 കാരിയായ ശ്യാമിലിയെ ഏപ്രില്‍ 25ന് വൈകിട്ടാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്യാമിലി മരിച്ചു ഏതാനം ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തിയ ഡയറി ശ്യാമിലിയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറുക ആയിരുന്നു.

തന്‍റെ ഫ്രണ്ടുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുംബോള് തന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തി അത് കാണാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും ശ്യാമിലി എഴുതിയ ഡയറില്‍ ഉണ്ട്. ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം ഉപയോഗിപ്പിക്കുന്നതോടൊപ്പം സെക്സ് വീഡിയോകള്‍  കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. കൂടാതെ തന്നെക്കൊണ്ട് വൃത്തികേടുകള്‍ പറയിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് സാധാരണ നിലയിലാകുമ്ബോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു വഴക്കിടാറും ഉണ്ടായിരുന്നു. തന്നോടു എന്തെങ്കിലും തരത്തിലുള്ള ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു എന്ന് ശ്യാമിലി ഡയറിയില്‍ എഴുതിയിരിക്കുന്നു.

ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന  പീഡനത്തെക്കുറിച്ചും ഡയറിയില്‍ വിവരിക്കുന്നുണ്ട്. കൂടാതെ തന്റെ പേരില്‍ ഫെയ്സ്ബുക് പേജുണ്ടാക്കി അതിലൂടെ നിരവധി പെണ്‍കുട്ടികളുമായി ഭര്‍ത്താവ് ചാറ്റു ചെയ്തിരുന്നുവെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കുന്നതിനിടെയാണ് ശ്യാമിലി ആത്മഹത്യ ചെയ്യുന്നത്. ശ്യാമിലിയുടെ ഡയറി പൊലീസിനു നല്‍കിയെങ്കിലും അവരുടെ ഭാഗത്ത് നിന്നും ഒരു തുടര്‍ നടപടികളും ഇതുവരെ  ഉണ്ടാകാത്തത്തിനാല്‍ യുവതിയുടെ ബന്ധുക്കള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു  പരാതി നല്‍കിയിരിക്കുകയാണ്.

Leave a Comment