9 വയസ്സുള്ളപ്പോള്‍ മുതല്‍ ഒരു തുള്ളി രക്തം പോലും പൊടിയാതെ കുതിരയ്ക്ക് ലാടം അടിക്കാന്‍ ഒലിക്കറിയം. കുതിര  ഫാം തുടങ്ങണമെന്നാണ് ഒലിയുടെ ആഗ്രഹം. രണ്ടര വയസുളളപ്പോള്‍ മുതലാണ്  അവള്‍ തേനീച്ചകളെ സ്നേഹിച്ചു തുടങ്ങിയത്; ഒലി അമന്‍ ജോധയും അമ്മയും ജീവിതത്തെ കാണുന്നത് ഇങ്ങനെയാണ്

by Reporter

ഒലി അമന്‍ ജോധക്കു പതിനാറ് വയസാണ് പ്രായം. തേനീച്ചകളുടെ നിലനില്‍പ്പിനും അവയുടെ സ്വര്യമായ ജീവിതത്തിനും വേണ്ടി പോരാടുന്ന രാജ്ഞിയെന്നാണ് അവള്‍  അറിയപ്പെടുന്നത്.  ഒലി ഒരു പ്രകൃതി സ്നേഹിയാണ്. പ്രകൃതിയിലെ ജീവജാലങ്ങള്‍ ഇവളുടെ കളിക്കൂട്ടുകാരികളാണ് .തേനീച്ചകളെപ്പോലെ ഒലി കുതിരകളെയും സ്നേഹിക്കുന്നു. രണ്ട് കുതിരകളെ സ്വന്തമാക്കി. അതിനെ പരിപാലിച്ചു. കുതിരക്ക് ലാടമടിക്കാനും പഠിച്ചു. തേനീച്ചകളെ പരിപാലിക്കുന്നതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും ഇതിനോടകം അവളെ തേടിയെത്തിയിട്ടുണ്ട്.

ഒന്നാം ക്ളാസില്‍ ചേര്‍ത്തപ്പോള്‍ പഠിക്കാന്‍ വയ്യെന്ന് അവള്‍അമ്മയോട് പറഞ്ഞു. അമ്മ അമിയ താജ് ഇബ്രാഹിം അവളെ  നിര്‍ബന്ധിച്ചില്ല. പിന്നീട് ഓപ്പണ്‍ സ്കൂള്‍ വഴിയായി മുന്നോട്ടുള്ള പഠനം. ഒന്നാം ക്ലാസിലും  എട്ടാം ക്ലാസിലും മാത്രമേ മാത്രമേ  അവള്‍ ആകെ  ഇരുന്നുളളു. പഠിക്കാനുളളതൊക്കെ പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അവള്‍ പഠിക്കുന്നുണ്ട്. ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യും.

ഈ പ്രായത്തിനിടെ അമ്മയോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. വെറുതെ സഞ്ചരിക്കുക മാത്രമല്ല അവിടെ താമസിച്ച് ജീവിതം  പഠിക്കുകയും ചെയ്യുന്നു. ജീവിക്കാനായി എല്ലാ ജോലിയും അവള്‍ ചെയ്യും. പക്ഷേ എന്ത് ചെയ്താലും മാനം മാത്രം വില്‍ക്കരുതെന്ന് അവളെ അമ്മ  പഠിപ്പിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ല. ഇതുവരെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. തേനീച്ച കൃഷിക്ക് പുറമേ, ദിവസവും ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഇരുവരുടെയും ജീവിതമാര്‍ഗം.

ഒലിയുടെ അമ്മ അമിയ താജ് ഇബ്രാഹീമിന്റെ തറവാട്  മാനന്തവാടിക്കടുത്ത് കമ്മനയിലാണ് . പതിനാറ് വയസു മാത്രം പ്രായം ഉളളപ്പോള്‍ ആയിരുന്നു വിവാഹം. ഒലിക്ക് ഒരു വയസു പ്രായം ഉള്ളപ്പോഴാണ് അമിയ അറിയുന്നത് തന്റെ ഭര്‍ത്താവിന്  മറ്റൊരു ബന്ധമുണ്ടെന്ന്.  അതവളെ തകര്‍ത്തു കളഞ്ഞു. ഒലിയെയും കൊണ്ട്  അന്ന് ഭര്‍ത്താവിന്റെ വീടിന്റെ പടിയിറങ്ങിയതാണ് അമിയ. പിന്നീടങ്ങോട്ട് ജീവിക്കാന്‍ വേണ്ടിയുളള യാത്രയിലായിരുന്നു ആ അമ്മയും മകളും. ഒലി തന്‍റെ അമ്മയുടെ ഒപ്പം നടന്നു പഠിച്ചത് ജീവിതത്തിലെ പാഠങ്ങളായിരുന്നു.

അവര്‍ രാജ്യത്തുടനീളം സഞ്ചരിച്ചു. ഒലിക്ക് മൂന്ന് വയസു മാത്രം പ്രായം ഉളളപ്പോള്‍  ഒരു കുതിരയെ  വേണമെന്ന് അമ്മയോട് പറഞ്ഞു. ഒരു കുടുംബ സുഹൃത്തിന്‍റെ സഹായത്തോടെ ഒരു കുതിരയെ വാങ്ങി നല്കി. അമന്‍ ചാന്ദ് എന്ന് പേരും ഇട്ടു. കുതിരസവാരി പഠിച്ച ഒലി നാലാം വയസിലാണ് കുതിര സവാരി തുടങ്ങുന്നത്.  പൃഥിവേദ് എന്നു പേരുള്ള  മറ്റൊരു കുതിരയെയും ഒലി സ്വന്തമാക്കി.‌ ഒരു കുതിരക്കു ചിലവ്  ദിവസം  അഞ്ഞൂറ് രൂപയെങ്കിലും വേണം. ജീവിതച്ചിലവ് കൂടിയതോടെ  കുതിരകളെ വിറ്റു. 9 വയസ് മാത്രം പര്യം ഉള്ളപ്പോഴാണ് കുതിരകള്‍ക്ക് ലാടം അടിക്കാന്‍ ഒലി പഠിക്കുന്നത്. ലാഡം അടിച്ചാല്‍ രണ്ടായിരം രൂപ  കൂലി ലഭിക്കും. ഒരു തുള്ളി രക്തം പോലും പൊടിയാതെ ലാടം അടിക്കാന്‍ ഒലിക്കറിയം. കുറെ കുതിരകളെ വാങ്ങി ഒരു ഫാം തുടങ്ങണമെന്നാണ് ഇപ്പോള്‍ ഒലിയുടെ ആഗ്രഹം. രണ്ടര വയസുളളപ്പോള്‍ മുതലാണ് ഒലി തേനീച്ചകളെ സ്നേഹിക്കാന്‍ തുടങ്ങിയത്. പ്രകൃതിയുടെ ഘടനയ്ക്ക് തേനീച്ചകള്‍ അത്യാവശ്യമാണെന്ന് ഒലി പറയുന്നു. 

Leave a Comment