മരണമുറപ്പിക്കാനായി ഷീബ കാമുകന്‍റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത് മുപ്പതുതവണ; ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയപ്പോള്‍ തുടങ്ങിയ ബന്ധം ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത് ഇങ്ങനെ

by Reporter

തന്നെ വിവാഹ വാഗ്ദ്ധാനം നല്‍കി കബളിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് കന്യാകുമാരി ജില്ലയിലെ ആരുവാമൊഴിയില്‍ ആണ്. 

നാഗര്‍കോവില്‍ വടശേരി സ്വദേശി ആയ രതീഷ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. 35 വയസായിരുന്നു. മണവാളക്കുറിച്ചി സ്വദേശിയും മോഹന്റെ ഭാര്യയുമായ ഷീബയാണ്(37) കൊലയാളി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനായ രതീഷ് കുമാര്‍ ഏതാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയുമായി ബന്ധപ്പെട്ട് ആരുവാമൊഴിയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോഴാണ് ഷീബയുമായി അടുപ്പത്തിലായത്. ഷീബ അവിടെ മരുന്നുവാങ്ങാനെത്തിയതായിരുന്നു. ഇതിനിടെ രതീഷ് കുമാര്‍ ഷീബയെ ശല്യപ്പെടുത്തുന്നതായി കാണിച്ച് ഭര്‍ത്താവ് മോഹന്‍ പൊലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ പരാതി ഷീബ നിഷേധിച്ചതോടെ പൊലീസ് രതീഷ് കുമാറിനെ വെറുതെ വിടുക ആയിരുന്നു. പിന്നീട്,  മോഹനെ ഡിവോഴ്സ് ചെയ്‌താല്‍ ഷീബയെ വിവാഹം കഴിക്കാമെന്ന് രതീഷ് കുമാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഷീബ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി. എന്നാല്‍ അപ്പോഴേക്കും രതീഷ് കുമാര്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ഷീബയുമായുള്ള അടുപ്പം അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്‌ച ജന്മദിനമായതുകൊണ്ട് ഉച്ചഭക്ഷണം താന്‍ കൊണ്ടു വരാമെന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാമെന്നും ഷീബ രതീഷ് കുമാറിനോട് പറഞ്ഞു. തുടര്‍ന്നു ആശുപത്രിയിലെത്തിയ ഷീബ ചോറില്‍ ഉറക്കഗുളിക പൊടിച്ച്‌ ചേര്‍ത്ത ഭക്ഷണം രതീഷ് കുമാറിന് നല്‍കി. ഈ ഭക്ഷണം കഴിച്ചതോടെ രതീഷ് ബോധരഹിതനായി. തുടര്‍ന്നു കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രതീഷിനെ കുത്തി കൊലപ്പെടുത്തുക ആയിരുന്നു.  30 തവണ കുത്തി. മരണം ഉറപ്പു വരുത്തിയതിന് ശേഷം ഷീബ പൊലീസിനെ വിവരം അറിയിച്ചു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു, റിമാന്‍ഡ് ചെയ്‌തു.

Leave a Comment